എം.എസ്. ബാബുരാജിന്റെ അനുസ്മരണം പഴയകാല ഗാനങ്ങളുടെ ഓര്‍മ്മപ്പെടുത്തുലായി.
ബാബുരാജ് വിടവാങ്ങിയ ദിവസത്തില്‍ ഓര്‍മ്മച്ചെപ്പ് തുറന്നു കൊണ്ട് കുട്ടികളും അധ്യാപകരും ബാബുരാജിന്റെ ഗാനങ്ങള്‍ അവതരിപ്പിച്ചപ്പോള്‍കുട്ടികള്‍ക്ക് പുതുമയുള്ള ഒരു അനുസ്മരണമായി.
അധ്യാപികമാര്‍ ഗാനമാലപിക്കുന്നു |
ശ്രീഷയുടെ കദളിവാഴക്കയ്യിലിരുന്ന് എന്ന ബാബുരാജിന്റെ ഗാനം |
താമസമെന്തേ വരുവാന്‍ -സണ്ണി മാസ്റ്റര്‍ |
ഗാനമാലികയുമായി ആറാം തരത്തിലെ ഗായകര്‍ |
മാമലകള്‍ക്കപ്പുറത്ത്-ഹരിമാസ്റ്റര്‍ |
ഗാനാര്‍പ്പണം വീക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ |
എം.എസ്. ബാബുരാജ്
എം.എസ്. ബാബുരാജ് | |
---|---|
ജീവിതരേഖ | |
ജനനനാമം | മുഹമ്മദ് സബീർ ബാബുരാജ് |
അറിയപ്പെടുന്ന പേരു(കൾ) | ബാബുരാജ്, ബാബൂക്ക |
ജനനം 1921മാര്‍ച്ച് 29 മരണം 19ഒക്ടോബര്‍7 | 1 |
, | |
കോഴിക്കോടുകാരനായ സംഗീത സംവിധായകനായിരുന്നു എം. എസ്. ബാബുരാജ് . മുഴുവൻ പേര് മുഹമ്മദ് സബീർ ബാബുരാജ്. ഇന്നും അദ്ദേഹത്തിന്റെ ഗാനങ്ങൾ വിസ്മരിക്കാതെ മലയാളികൾ ഓമനിക്കുന്നുണ്ട്. ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശ്രുതിമാധുരി മലയാളചലച്ചിത്രഗാനങ്ങളിൽ ആദ്യമായി ചേർത്തു തുടങ്ങിയതു അദ്ദേഹമായിരുന്നു. ഹിന്ദുസ്ഥാനി രാഗങ്ങൾ അന്യമായിരുന്ന ആ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ മലയാളചലച്ചിത്രരംഗം പുതിയ ഭാവുകത്വത്തിലെത്തി അദ്ദേഹത്തിന്റെ പുതിയസംഗീതലോകം വയലാർ രാമവർമ്മ, പി. ഭാസ്കരൻതുടങ്ങിയ ഗാനരചയിതാക്കൾക്ക് പ്രചോദനമായി.
ബാല്യകാലം ബാബുരാജിന് ഒരുപാട് കഷ്ടപ്പാടുകൾ നൽകി. അദ്ദേഹത്തിന്റെ പിതാവ് ബംഗാളിയുംസംഗീത പണ്ഡിതനുമായിരുന്ന ജാൻ മുഹമ്മദ് സാബിർ ബാബു അമ്മ കോഴിക്കൊടിന്നടുത്ത ആക്കോട് സ്വദേശിനി ഫാത്തിമ. ജാൻ മുഹമ്മദ് ഫാത്വിമ ദമ്പതികൾക്ക് മൂന്നു മക്കൾ. ആദ്യ ജാതൻ മുഹമ്മദ് സാബിർ നേരത്തെ മരിച്ചു. ശേഷം പിറന്ന മകനാണ് ഇന്ന് ബാബുരാജ് എന്നറിയപ്പെടുന്ന സംഗീത മാന്ത്രികൻ. അദ്ദേഹത്തിൻറെ അനിയൻ മജീദ്.ബാബുരാജിൻറെ ആറാം വയസ്സിൽ ഉമ്മ മരിച്ചു.ഫാത്വിമയുടെ മരണത്തെ തുടർന്ൻ ജാൻ മുഹമ്മദ് തലശ്ശേരിയിലെ റുഖിയ്യയെ വിവാഹം ചെയ്തു.ചിറക്കരയിലെ സ്കൂളിലാണ്ബാബുരാജ് പഠിച്ചത്. പിതാവിൻറെ മരണത്തോടെ അനാഥരായിതീർന്ന ബാബുവും മജീദും വിശപ്പടക്കാൻ ട്രെയിനിലും തെരുവുകളിലും പാട്ടുപാടി ഉപജീവനം തേടി.അക്കാലത്താണ് കോഴിക്കോട്വച്ച് കുഞ്ഞ്മുഹമമദ് എന്ന കലാസ്നേഹിയായ പോലീസുകാരൻ ബാബുരാജിനെ കണ്ടെത്തുന്നത്.സംഗീതകാരൻ ജാൻ മുഹമ്മദിൻറെ മകനാണ് തനിക്കു മുമ്പിലിരുന്നു പാടുന്ന ബാലഗായകൻ എന്നറിഞ്ഞ കുഞ്ഞുമുഹമ്മദ് ആ അനാഥ സഹോദരങ്ങളുടെ സംരക്ഷണം ഏറ്റെടുത്തു..കോഴിക്കോട് അബ്ദുൽ ഖാദർ എന്ന ഗായകനെയും ഈ പോലീസുകാരനാണ് എടുത്ത് വളർത്തിയത്. നടൻ കെ.പി. ഉമ്മറിനെയും ബാബുരാജ്, കോഴിക്കോട് അബ്ദുൽ ഖാദർ എന്നിവരെയും തൻറെ ബ്രദേർസ് മ്യൂസിക് ക്ലബ്ബിലൂടെ അദ്ദേഹം കലാ ലോകതെതിച്ചു. മുതിർന്നപ്പോൾ ബാബുരാജിന്നും അബ്ദുൽ ഖാദറിന്നും കുഞ്ഞുമുഹമ്മദ് തന്റെ സഹോദരിമാരെ വിവാഹം ചെയ്തു കൊടുത്തു.[1]
സംഗീതജീവിതം
കോഴിക്കോട്ട് ടി. അബുബക്കറുടെ യങ് മെൻസ് ക്ലബ്ബിൽ കോഴിക്കോട് അബ്ദുൽ ഖാദറിന്റെ കൂടെ ഗാനമേളയിൽ പങ്കെടുത്തു. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടു. നാടകങ്ങളുടെ സംഗീതസംവിധായകനായി. ആദ്യനാടകമായിരുന്നു 'ഇങ്ക്വിലാബിന്റെ മക്കൾ'(1951).
ടി. മുഹമ്മദ് യൂസഫിന്റെ കണ്ടം ബെച്ച കോട്ട്, ചെറുകാടിന്റെ നമ്മളൊന്ന്, കെ.ടി. മുഹമ്മദിന്റെ വെള്ളപ്പൊക്കം, തോപ്പിൽ ഭാസിയുടെയുദ്ധകാണ്ഡം എന്നീ നാടകങ്ങളിലെ ഗാനങ്ങൾക്കും സംഗീതം പകർന്നു. പി. ഭാസ്കരന്റെ തിരമാല (1950) എന്ന ചിത്രത്തിൽ വിമൽകുമാർ എന്ന സംഗീതസംവിധായകന്റെ സഹായിയായിട്ടാണ് സിനിമയിൽ എത്തിയത്. രാമു കാര്യാട്ട് സംവിധാനം ചെയ്ത മിന്നാമിനുങ്ങിലൂടെയാണ് (1957) സ്വതന്ത്ര സംഗീത സംവിധായകനായി മാറിയത്. തുടർന്ന് രണ്ടു പതിറ്റാണ്ടു കാലം മലയാള സിനിമാ സംഗീത ലോകത്ത് മികച്ച സംഭാവനകൾ കാഴ്ചവെച്ചു. ഈ കാലയളവിൽ ആ അനുഗൃഹതീനിൽ നിന്നും മലയാളിക്ക് ലഭിച്ച ഈണങ്ങൾ നിത്യ ഹരിതങ്ങളാണ്. യേശുദാസിനെക്കൊണ്ട് ആദ്യമായി ഒരു ഹിറ്റ് ഗാനം പാടിച്ചതും എസ്. ജാനകിയുടെ ശബ്ദത്തിന്റെ തരളിത കണ്ടെത്തിയതും ബാബുരാജാണ്. അവസാനത്തെ ഗാനം ദ്വീപ് എന്ന ചിത്രത്തിലെ 'കടലേ... നീലക്കടലേ' എന്നതായിരുന്നു. നൂറിലധികം ചിത്രങ്ങളിലായി അറുനൂറോളം ഗാനങ്ങൾക്ക് ഈണം പകർന്നു.[2]
മികച്ച ഗാനങ്ങൾ
- താമസമെന്തേ വരുവാൻ, ഏകാന്തതയുടെ അപാര തീരം, വാസന്തപഞ്ചമി നാളിൽ[3] (ഭാർഗ്ഗവീനിലയം)
- സൂര്യകാന്തീ (കാട്ടുതുളസി)
- ഒരു കൊച്ചു സ്വപനത്തിൻ (അന്വേഷിച്ചു കണ്ടെത്തിയില്ല)
- മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് (നിണമണിഞ്ഞ കാല്പാടുകൾ)
- തളിരിട്ട കിനാക്കൾ തൻ താമരമാല വാങ്ങാൻ (മൂടുപടം)
- ചന്ദനപ്പല്ലക്കിൽ വീടുകാണാൻ വന്ന ഗന്ധർവ്വരാജകുമാരാ (പാലാട്ടുകോമൻ)
- കദളിവാഴക്കൈയിലിരുന്ന് കാക്കയൊന്ന് (ഉമ്മ)
- സുറുമയെഴുതിയ മിഴികളെ പ്രണയമധുരത്തേൻ തുളുമ്പും (ഖദീജ)
- ഗംഗയാറൊഴുകുന്ന നാട്ടിൽ നിന്നൊരു ഗന്ധർവ്വനീവഴി വന്നു (കാട്ടുതുളസി)
- അകലെ അകലെ നീലാകാശം (മിടുമിടുക്കി)
- പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ (പരീക്ഷ)
ബാബുരാജ് പ്രശസ്തിയുടെ നെറുകയിൽ എത്തിയ കാലഘട്ടമായിരുന്നു, പക്ഷേ അമിതമായ മദ്യപാനം അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചു
No comments:
Post a Comment