ചങ്ങമ്പുഴകൃഷ്ണപ്പിള്ള
മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റുള്ള മലയാളകവികളിൽനിന്നു തികച്ചും ഒറ്റപ്പെട്ടു നിൽക്കുന്നു മഹാകവി ചങ്ങമ്പുഴ. മലയാളത്തിന്റെ ഈ പ്രിയപ്പെട്ട കവി1911 ഒക്ടോബർ 11-ന് ജനിച്ചു. ജന്മദേശം ഉത്തരതിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളംജില്ലയിൽ) ഇടപ്പള്ളിയാണ്. ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ് മാതാവ്. പിതാവ് തെക്കേടത്തു വീട്ടിൽ നാരായണമേനോനും.ഒരു നിർദ്ധനകുടുംബത്തിലെ അംഗമായിജനിച്ച ചങ്ങമ്പുഴ ബാല്യകാലവിദ്യാഭ്യാസം വളരെ ക്ലേശകരമായാണ് നിർവ്വഹിച്ചത്. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂൾ, ശ്രീകൃഷ്ണവിലാസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ, ആലുവ സെന്റ് മേരീസ് സ്കൂൾ, എറണാകുളം സർക്കാർ ഹൈസ്കൂൾ, സെന്റ് ആൽബർട്ട്സ് സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യയനം നടത്തി അദ്ദേഹം ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈസ്കൂൾ വിദ്യാഭ്യാസം അവസാനിച്ചകാലത്താണ് അദ്ദേഹത്തിന്റെ സുഹൃത്തും ഇടപ്പള്ളിപ്രസ്ഥാനത്തിന്റെജനയിതാക്കളിൽ ഒരാളും കവിയുമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ളഅന്തരിച്ചത്. ഈ സംഭവം ചങ്ങമ്പുഴയുടെ ജീവിതത്തെ അഗാധമായി സ്പർശിച്ചു. 'രമണൻ' എന്ന വിലാപകാവ്യം എഴുതുന്നതിന് ഈ സംഭവം പ്രേരണയായി. ആ കൃതി മലയാളത്തിൽ അതിപ്രശസ്തമായികവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്. അതിമനോഹരങ്ങളായ കാവ്യങ്ങൾ കൊണ്ടുതന്നെയാവാം ജോസഫ് മുണ്ടശ്ശേരി അദ്ദേഹത്തെ 'നക്ഷത്രങ്ങളുടെ പ്രേമഭാജനം' എന്നു വിശേഷിപ്പിച്ചത്.തന്റെ മറ്റു കൃതികളിൽ നിന്നു വ്യത്യസ്തമായി 'വാഴക്കുല'യിൽ സാമൂഹ്യ അസമത്വങ്ങളോട് പ്രതികരിക്കാനുള്ള ആഹ്വാനം കാണാനാകും.
“ | ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ | ” |
—വാഴക്കുല
|
.കേരളത്തിലെ സഹൃദയലോകത്തെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട്, 1948 ജൂൺ 17-ആം തീയതി ഉച്ചതിരിഞ്ഞ്‌തൃശ്ശിവപേരൂർ മംഗളോദയം നഴ്സിങ്ങ് ഹോമിൽവച്ച്, ഈ ലോകത്തോട് അദ്ദേഹം യാത്രപറഞ്ഞു.സ്വന്തം നാടായ ഇടപ്പള്ളിയിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഇടപ്പള്ളിയിൽ ചങ്ങമ്പുഴ സാംസ്കാരിക സമിതി, കലാവേദി, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, പാർക്ക് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വർഷം തോറും ചങ്ങമ്പുഴയുടെ ഓർമ്മക്ക് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു പോരുന്നു.
ആ മഹാനുഭാവന്റെ ചരമദിനമായ
ജൂണ്‍ 17 ന്
കാഞ്ഞിരപ്പൊയില്‍ വിദ്യാര്‍ത്ഥികള്‍
സ്മൃതി ദിനം ആചരിച്ചു.
അനുസ്മരണ പ്രഭാഷണം വിനോദ് കുമാര്‍ നടത്തി. കുട്ടികള്‍ അദ്ദേഹത്തിന്റെ കവിതകള്‍ ആലപിച്ചു.ഹരിനാരായണനും വിനോദും ചേര്‍ന്ന് അവതരിപ്പിച്ച സ്വരരാഗസുധയിലെ കാവ്യനര്‍ത്തകി എന്ന കവിതാഭാഗം എല്ലാവര്‍ക്കും ഹൃദ്യമായി.എല്ലാ ക്ലാസ്സുകളിലും ലൈബ്രറി കൗണ്‍സിലിന്റെ സഹായത്തോടെ
ചങ്ങമ്പുഴയുടെ പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും കൂടുതല്‍ വായിക്കാനായി പുസ്തക
വിതരണവും നടത്തി.
ആ മഹാനുഭാവന്റെ ചരമദിനമായ
ജൂണ്‍ 17 ന്
കാഞ്ഞിരപ്പൊയില്‍ വിദ്യാര്‍ത്ഥികള്‍
സ്മൃതി ദിനം ആചരിച്ചു.
അനുസ്മരണ പ്രഭാഷണം വിനോദ് കുമാര്‍ നടത്തി. കുട്ടികള്‍ അദ്ദേഹത്തിന്റെ കവിതകള്‍ ആലപിച്ചു.ഹരിനാരായണനും വിനോദും ചേര്‍ന്ന് അവതരിപ്പിച്ച സ്വരരാഗസുധയിലെ കാവ്യനര്‍ത്തകി എന്ന കവിതാഭാഗം എല്ലാവര്‍ക്കും ഹൃദ്യമായി.എല്ലാ ക്ലാസ്സുകളിലും ലൈബ്രറി കൗണ്‍സിലിന്റെ സഹായത്തോടെ
ചങ്ങമ്പുഴയുടെ പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും കൂടുതല്‍ വായിക്കാനായി പുസ്തക
വിതരണവും നടത്തി.
No comments:
Post a Comment